Thursday, May 26, 2011

എന്‍റെആത്മാവിന്‍റെ കൈയ്യൊപ്പ്




സ്വപ്നങ്ങളോ അതോ അതും സ്വപ്നമോ ..... അറിയില്ല......

പ്രണയം അറിയാന്‍  അതിന്റെ ഗന്ധം തിരിച്ചറിയാന്‍ പടിപിച്ചത് അവള്‍
 ആയിരുന്നു,

ഒരികലും കാണാന്‍ കഴിയാത്ത അത്ര ദൂരത്തു ആയിരുന്ന അവളെ
 കാലമെന്‍ മുന്നില്‍ കൈനീട്ടമായ്കൊണ്ടുവന്നു
എന്‍ വിരല്‍തുംബിലൂടെ ഊറി ഇറങ്ങിയ വാക്കുകള്‍
അവളുടെ മിഴികളില്‍ നിഴലിന്‍റെ നിറമുള്ള അക്ഷരങ്ങളായിപതിഞ്ഞപ്പോള്‍
അവളില്‍  ഞാനോ .....എന്നില്‍  അവളോ....... അറിയില്ല എനിക്ക്  ഇപ്പോഴും ,
ഞാന്‍ അറിയാതെ  എന്നെ ചുറ്റിവരിഞ്ഞ പട്ടുനൂല്‍ ചരടുകള്‍ക്ക് മെല്ലെ  ജീവന്‍
 വെയ്ക്കുകയായിരുന്നു.
 അതില്‍ കണ്‍പോളകള്‍ അറിയാതെ കണ്പീലി നനയുമ്പോള്‍ ഉണ്ടാകുന്ന
 അഭിനിവേശതിന്റെ സുഖമുള്ള പ്രണയത്തിന്‍  സംഗീതം എനിക്കവള്‍പറഞ്ഞു തന്നു.
 അതു  കാറ്റായ് എന്നെ  തലോടുമ്പോഴും  ശബ്ധമായി എന്നെ  മുത്തമിടുംപോഴും 
ഞാനവളെ  ആസ്വതിച്ചിരുന്നു .
പിന്നത് പ്രാണനില്‍ കട്ടപിടിച്ച  പവിഴപുറ്റുകളായ്‌ മാറുകയാണെന്ന് ഞാന്‍ 
അറിഞ്ഞുതുടങ്ങി.
കടല്‍ കടന്നു  പോകെയ്ണ്ടിയിരികുന്നു......    ഈ  രാവണനാ മഞ്ഞില്‍ 
പൊതിഞ്ഞ പവിഴപുറ്റിനെ സ്വന്തമാക്കാന്‍
  അങ്ങ് ആഴ കടലിന്‍റെ  ഇടനെനെഞ്ചിലൂടെ   ഊളിയിട്ടു    ഇറങ്ങണം
എങ്കില്‍ തന്നേയ് അവളുണ്ടാകുമോ അവിടെ...? അറിയില്ല എങ്കിലും ഞാന്‍
 പ്രതീക്ഷയുടെ  പുഷ്പ്പകമാന്ജ്ജല്‍ അവള്‍ക്കായി ഒരുക്കുന്നു.....  
കാത്തിരിക്കുന്നു........


                            അവള്‍ക് നാഗങ്ങള്‍ തുണ.  നാലുകെട്ടിന്‍റെ  അകത്തളങ്ങളിലേ
 ചുവരുകള്‍ പോലും അവളെ  അറിയുനുണ്ടായിരുന്നു, അവയുടെ 
ചെതുമ്പലുകള്‍  ഉരസുന്ന ശബ്ധങ്ങളില്‍ അവള്‍ എന്റെ നാമംകേയ്ട്ടത്രേ...
 അവളുടെ മുഖപടതിലേയ്ക്കു   ഇളം കാറ്റ് വരച്ചു വെയ്ച്ച മുടിയിഴകളെ
ഞാന്‍ മേല്ലെ  മാടി ഒതുക്കാന്‍ ശ്രമികുംപോള്‍  മഞ്ഞുപോലെ തണുത്ത ആ 
കൈവിരല്‍ തുമ്പുകള്‍ ഒന്ന് 
സ്പര്‍ശിചിരുനെയ്ങ്കില്‍ എന്ന് ഞാന്‍ ..... കൊതിച്ചു പോകുന്നുവെന്ന 
സത്യമാണ്‌എന്റെ പ്രണയവും എന്നിലെ അവളും.

'' പ്രണയം അത് യെന്തന്നു അറിയാതെ  പോയേനേ..
. അതിന്റെ ഗന്ധം യെന്ത്ന്നു തിരിച്ചറിയാതെ പോയേനേ ഇ ജന്മം ഞാന്‍ ''
ഇതവള്‍ പറയുമ്പോള്‍ ഞാന്‍ പ്രണയം എന്ന വാകിന്‍റെ  മാധുര്യം  അല്ല 
അവളില്‍ ഞാന്‍ എന്തെന്ന്  തിരിച്ചറിഞ്ഞു  തുടങ്ങുകയായിരുന്നു ,
  ഒരികലും എത്തിപ്പെടാന്‍ ആകാത്ത ആര്‍ക്കും  കാണാന്‍ കഴിയാത്ത ആ 
മായലോകത്തു ഞാന്‍ പാറിപറക്കാന്‍ ശ്രമികുമ്പോള്‍ അവള്‍ എനിക്ക് 
ചിറകുകളായി കൂടെവന്നു...അതിനു ചുബനനങ്ങളെകാള്‍ മധുരം 
ഉണ്ടായിരുന്നു തുലാവര്‍ഷ മഴയിലെ 
കുതിര്‍ന്ന മണ്ണിനെകാള്‍  മണമുണ്ടായിരുന്നു .പകരമായി നല്കാന്‍ എന്നില്‍   
എന്താണുള്ളത് .നീര്‍കുമിളകളുടെ  ഉറപ്പുപോലും ഇല്ലാത്ത ഈ  ജീവനോ അറിയില്ല ....  എങ്കിലും അവളെ ഞാന്‍ സ്നേയ്ഹികുന്നു ഇന്ന് മറ്റു എന്തിനേക്കാളുംപവിത്രതയോടെ.സൂര്യകിരണങ്ങളെ കാത്തിരിക്കുന്ന മഞ്ഞിന്‍ കണം പോലെ ഒരു നിമിഷമെങ്കില്‍ ഒരുനിമിഷം അവളില്‍ അലിഞ്ഞു തീരാന്‍ ആ പ്രകാശം എന്നില്‍ പടര്‍ന്നിരങ്ങാന്‍  അതില്‍ അലിഞ്ഞിടാന്‍ ഞാന്‍ വല്ലാതെ മോഹിച്ചു പോകുന്നു.

പാടാന്‍ മറന്ന പാട്ടുപോലെ....
          പെയ്യാന്‍ മറന്ന മഴപോലെ .....
                     ഒഴുകാന്‍ മറന്ന  നദി പോലെ ......
എന്നില്‍നിന്ന് അവളെ കാലം എന്തിനു ഇത്രനാള്‍ ഒളിപ്പിച്ചു വെച്ചു,


 ഒടുവില്‍ ആ വഴിതെറ്റി  വന്ന കാറില്‍  അവളുടെ ഗന്ധം ഞാന്‍ 
തിരിച്ചറിഞ്ഞു പിന്നെ  അതു എന്‍റെ  മിഴികളെ  തഴുകി കടന്നു പോകുമ്പോള്‍ ഞാന്‍ അവളെ തിരിച്ചറിഞ്ഞു കഴിഞ്ഞു അവള്‍ എന്നെയും .
പോയ ജന്മ്മത്തില്‍ എങ്ങോ  കാലമാകുന്ന കുത്തൊഴുക്കില്‍ കൈവിട്ടു പോയ 
എന്‍റെ  ജീവന്‍റെ തുടിപ്പിനെ  ഞാന്‍ കണ്ടെത്തി എന്ന ആശ്വാസം .
എങ്കിലും ഞാന്‍ അറിയതെ ഉള്ളില്‍ സ്വയം കനല്‍ കൂന കൂട്ടുന്നു,
 ഇനിയും അവള്‍ എന്നെ  വിട്ടുപോയാല്‍ എന്നോര്‍ത്തു ഞാന്‍ സ്വയം 
ചിതയോരുക്കുന്നു.കണ്ണുകളില്‍ ചോരയുടെ പൊടിപടലങ്ങള്‍ നിറയുന്നു.
ഇരുട്ടിനു ചുവപ്പ് നിറമാകുന്നു,കാത്തിരിപ്പ്‌ അതവള്‍ നല്‍കുന്ന ഒരു നിമിഷമാണെലും അസഹനീയം അയിടുന്നു,അങ്ങനെ  ഉള്ളു വെന്തുരുകി   കട്ടപിടികുംപോള്‍ അതില്‍ അവളുടെ രൂപം കൊത്തി 
ഉണ്ടാക്കാന്‍ എനിക്കിന്ന് നിമിഷങ്ങള്‍ മതിയാകും. 
ഇത് പ്രണയമാണോ...!ഞാന്‍ അവളെയോ  അവള്‍ എന്നെയോ പ്രണയികുനുണ്ടോ ......
ഇല്ല  പ്രണയതിന് പ്രണയിക്കാന്‍ അല്ലെ  ആകു,എന്നാല്‍ ഇത് പ്രാണനില്‍ പഴുത്ത ലോഹ ചരടുകൊണ്ട് കെട്ടുമ്പോള്‍ 
ഉണ്ടാകുന്ന വേതനയുടെ വികാരമാണ്.... അതിനു ഹൃദയ പാളികല്‍കുള്ളിലെ നേര്‍ത്ത  തുടിപ്പിനെകാള്‍ ജീവനുണ്ട്.എത്ര വേഗമാണ് നിറം പൊലിഞ്ഞ  എന്‍റെ ഹൃദയതിനു അവള്‍ ചോരയുടെ ചുവപ്പ് നല്‍കിയത് കണ്ണുകള്‍ക് നിറമുള്ള സ്വപ്‌നങ്ങള്‍ തന്നത്. 
ആ നിറങ്ങളില്‍ കാലം കരിനിഴല്‍ കൊണ്ട് കോലംവരച്ചാല്‍
 അഗ്നിഗോളങ്ങള്‍ വിഴുങ്ങിയ എന്‍റെ സ്വപ്നങ്ങളുടെ ഒരുപിടി ചാരം അന്ന്
 ആരോ പാടാന്‍ മറന്ന പാട്ടില്‍  പെയ്യാന്‍ മടിച്ച മഴയി പെയ്തു ഒഴുകിയാ ചാരം വീണ്ടും ആഴ കടലില്‍ വീണ്ടും  നഷ്‌ടമായ പവിഴപുറ്റുകളുടെ ലോകം തേടി യെന്നനെയകുമായ്.....തിരിച്ചുവരരനാകാത്ത തോണിയില്‍ അവളെയും തേടി ..... 
പ്രിയ ദീപമേ ഇത് എന്‍റെ  സമ്മാനം.
നിമിഷങ്ങള്‍ മാത്രം ദൈര്‍ഖ്യം  ഉണ്ടായിരുന്ന നീ  സമ്മാനിച്ച  നിശബ്ധതയുടെ 
അസാനിധ്യതിന്റെ  നോമ്പരങ്ങളണിത്.ദേവി ഇതില്‍ പരിഭവങ്ങളോ പരാതികളോ ഇല്ല.....ഉള്ളിലെ ഉണ്മ്മയുടെ പ്രണയത്തില്‍ ചാലിച്ച വിങ്ങലുകള്‍ മാത്രം.വിടരാന്‍ കൊതിക്കുന്ന താമര പൂവ് ഇരുളില്‍ വിതുമ്പുന്ന പോലെ അതിനുള്ളില്‍ പിന്നെയും നോകിയാല്‍ അതിനുള്ളില്‍ മയങ്ങുന്ന വണ്ടിനും, അങ്ങനെ ഉള്ളിലും അതിനുള്ളിലും എന്റെ മോഹങ്ങള്‍ക് മുഖം ഒന്നേ ഉള്ളു നീ എന്ന സത്യം.
ഒട്ടും മേയ് വഴകം ഇല്ലാത്ത വാക്കുകളുടെ കൂമ്പാരതില്‍ നോകി നീ 
നെടുവീര്‍പ്പിടുമ്പോള്‍ 
അതില്‍  ഞാന്‍ എന്തെന്നില്ലാത്ത സതോഷം കണ്ടെത്തുന്നു കാരണം ആ നെടുവീര്‍പ്പില്‍  ഞാന്‍ മാത്രം നിന്നില്‍ നിറഞ്ഞുനിന്ന ഒരു നിമിഷം ഉണ്ടാക്കുനില്ലേ ......?
സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്ന പട്ടുനൂല്‍ പുഴുവായി പിന്നെയും 
ആ സ്വപ്നങ്ങളുടെ രാഗമാറിയാന്‍ വെറുതെ  കൊതിക്കുന്നു....കാത്തിരിക്കുന്നു..... 







2 comments:

  1. daaaaaaa pulle ninte ee paigili stories kalayuarayille....?

    ReplyDelete
  2. nanna ezhuthu. thettu varaathe nokkuka

    ReplyDelete